Tuesday, December 25, 2012

നിത്യനിദാനം

1931-ലെ പതിവനുസരിച്ച് തൃക്കവിയൂരപ്പന്റെ നിത്യനിദാനം ഇങ്ങനെ:-
കാലത്ത് അഭിഷേകംകഴിഞ്ഞാല്‍ മലരുനിവേദ്യം കലേ അരയ്കാല്‍.
അത്താഴപ്പൂജയ്ക്ക് മലര് ഇടങ്ങഴി അരയ്കാല്‍
ഉഷപ്പൂജയില്‍ ശര്ക്കരപ്പായസം കാല്‍ ഇടങ്ങഴി അരിയുടേത്
വെള്ളനിവേദ്യം രണ്ടിടങ്ങഴി അരിയുടേത്.
എതൃത്തപൂജയ്ക്ക് വെള്ള നിവേദ്യം നാലിടങ്ങഴി അരിയുടേത്.
പന്തീരടിപ്പൂജയ്ക്ക് നാലിടങ്ങഴി അരിയുടെ വെള്ള നേദ്യമ്.
നവകത്തിന് അരേ അരയ്കാല്‍ ഇടങ്ങഴി അരിയുടേത്.
നവകം കഴിഞ്ഞ് ഒരിടങ്ങഴി അരേ അരയ്ക്കാല്‍ അരിയുടേത്.
പഞ്ചഗവ്യപ്പായസത്തിന്  കാല്‍ ഇടങ്ങഴി.
ഉച്ചപ്പൂജയ്ക്ക് ഒരു പറ
പന്തീരടിപ്പൂജയ്ക്ക് കാലിടങ്ങഴി അരിയുടെ പാല്‍പ്പായസം.
അത്താഴപ്പൂജയ്ക്ക് രണ്ടിടങ്ങഴി അരിയുടെ വെള്ള നേദ്യം.
അത്താഴപ്പൂജയ്ക്ക് കാലേ അരയ്ക്കാല്‍ ഇടങ്ങഴിയുടെ അപ്പം.

കാലാനുസൃതമായി നേദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവുവരുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലുമൊന്ന് നിര്‍ത്തി ഉത്തരവുള്ളതായി അറിയില്ല. ഇതിലെത്ര നേദ്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്???
ഇന്നലെ അത്താഴപ്പൂജകഴിഞപ്പോള്‍ അപ്പം നേദിച്ചിട്ടില്ലെന്നു കണ്ട് ചോദിച്ചപ്പോള്‍ നാലുവര്ഷത്തോളമായി ആ സംഭവം ഇല്ല എന്നറിഞ്ഞു. ഏതാനും വര്‍ഷം മുന്പുവരെ ഇത് കണ്ടിട്ടുള്ളതുമാണ്.
പ്രത്യേകം ഉത്തരവൊന്നുമില്ലാതെ നേദ്യം നിര്‍ത്തിയത് എന്തുകൊണ്ടാണ്? കവിയൂരിലിരിക്കുന്ന സബ്‌ഗ്രൂപ്പ് ഓഫീസര്‍ വിചാരിച്ചാല്‍ നൂറ്റാണ്ടുകളായി നടന്നുവന്ന ചടങ്ങുകള്‍ നിര്‍ത്താനാവുമോ? ദേവന് അത്യാവശ്യം വേണ്ട നേദ്യങ്ങളും ക്ഷേത്രച്ചടങ്ങുകളും ഇല്ലാതാക്കാനാണോ മാസം പത്തുമുപ്പതിനായിരം രൂപ ശമ്പളം നല്കി ഒരാളെ സബ്‌ഗ്രൂപ്പ് ഓഫീസറായി നിയമിക്കുന്നത്?
ഉത്തരം പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.
പറയിക്കാനുള്ള ചുമതലയോ?

Sunday, December 23, 2012

ഉത്സവവിശേഷങ്ങള്‍

1931 ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വകയിരുത്തലുകള്‍:
ഒന്നുമുതല്‍ നാലുവരെ ഉത്സവദിനങ്ങളില്‍ ആനകള്‍ രണ്ടുവീതം.
അഞ്ച് ആറ് ഉത്സവദിനങ്ങളില്‍ ആനകളുടെ എണ്ണം മൂന്നുവീതം.
ഏഴുമുതല്‍ പത്തുവരെ ഉത്സവദിനങ്ങളില്‍ എഴുന്നള്ളിപ്പാനകള്‍ ആറുവീതം.
സദ്യ.
ഒന്നാം ഉത്സവം-  മുത്താഴം മൂന്നു പറയുടേതും അത്താഴം രണ്ടു പറയുടേതും.
രണ്ടാം ഉത്സവം-  '' അഞ്ച്   ''                            മൂന്നു ''
മൂന്നാം ഉത്സവം- ''  അഞ്ച് '' ''                           മൂന്ന്  ''
നാലം ഉത്സവം-  ''  ഏഴ് ''                                നാല് ''
അഞ്ചാം ഉത്സവം '' ഏഴ് ''''''                             നാല് '''
ആറാം ഉത്സവം-  '' പത്ത് ''                              അഞ്ച് ''
ഏഴാം ഉത്സവം -  ''പന്തണ്ട് ''                             ആറ് ''
എട്ടാം ഉത്സവം -'' പതിനഞ്ച് ''                             ഏഴ് ''
ഒന്പതാം ഉത്സവം- ''ഇരുപത്തിനാല് ''                  ഏഴ് ''
പത്താം ഉത്സവം -  '' പതിനാറ് ''                        അഞ്ച് ''
കലാപരിപാടികള്‍
രണ്ടാം ഉത്സവം മുതല്‍ ഒന്പതാം ഉത്സവം വരെ ചാക്യാര്‍ കൂത്ത് ദിവസവും
പത്താം ഉത്സവത്തിന് നങ്ങ്യാര്‍കൂത്ത്
പത്തുദിവസവും പാഠകം
മൂന്നാം ഉത്സവം മുതല് എട്ടാം ഉത്സവം വരെ എല്ലാ ദിവസവും ഓട്ടന്‍തുള്ളല്‍
വേലകളില് ഏഴുമുതല്‍ ഒന്പതുവരെ ദിവസങ്ങളില്‍
നാല്, ആറ്. എട്ട് ഉത്സവ ദിനങ്ങളില്‍ കഥകളി.
കൂടാതെ ഞാണിന്മേല്‍ക്കളി, വാളേറ്, ചാട്ടം എന്നീ വിദ്യകള്‍ ദിവസവും. എഴുന്നള്ളിപ്പിനു മുന്പില്‍ ദിവസേന വിശേഷാല്‍ ഘട്ടിയം.( 365 ദിവസവും അത്താഴ ശിവേലിക്കു മുന്പില്‍ ഘട്ടിയം പതിവുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്പതുകളുടെ ആദ്യത്തില്‍ അതു നിന്നുപോയി. എഴുന്നള്ളിപ്പിനുമുന്പില്‍ വെള്ളിവടി പിടിച്ച് ഭഗവാനെ കീര്‍ത്തിക്കുന്ന ചടങ്ങായിരുന്നു ഇത്.)
ഉത്സവത്തിന്റെ എല്ലാ ദിവസവും വിശേഷാല്‍ ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉണ്ടായിരുന്നു.
എല്ലാ ദിവസത്തെയും എഴുന്നള്ളത്തിന് എഴുന്നള്ളിപ്പാനകളിലും അകമ്പടി ആനകളിലും ആലവട്ടം വെണ്ചാമരം പിടിക്കാറുണ്ടായിരുന്നു. അതിനു മാത്രമായി നാലുരൂപാ പത്തുചക്രം വകയിരുത്തിയിരുന്നു.
ആകെ ഉത്സവച്ചിലവ് 2528 രൂപ 21 ചക്രം വകയിരുത്തിയിരുന്നു.
  റീജന്റ് മഹാറാണിയുടെ - 17- 07-1931-ലെ 9/31 നമ്പര്‍ റെവന്യൂ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി കെ. ജോര്‍ജ് ഒപ്പുവച്ച പതിവു പുസ്തകത്തിന് 192 പേജുകളുണ്ട്. മഹാക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കും മാസവിശേഷങ്ങള്‍ക്കും ആട്ട വിശേഷങ്ങള്ക്കും ഉള്ള തുക ഇനം തിരിച്ച് വകയിരുത്തിയിരിക്കുന്നതിനൊപ്പം കീഴീടു ദേവസ്വങ്ങളായ തൃക്കക്കുടി മഹാദേവക്ഷേത്രം , കുന്നന്താനം ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ നിത്യനിദാനച്ചിലവും നിശ്ചയിച്ചിരിക്കുന്നു.
തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് അടിയന്തരങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന വാര്‍ഷിക വിഹിതം-10910 രൂപ 18 ചക്രം 7 കാശ്.
കുന്നന്താനം ഭഗവതിക്ഷേത്രം- 224 രൂപ 13 ചക്രം 8 കാശ്
തൃക്കക്കുടി ക്ഷേത്രം - 99 രൂപ 20 ചക്രം 4 കാശ്
മേല്ശാന്തിയുടെ ശമ്പളം 25 രൂപയായിരുന്നു. തിരുവാഭരണങ്ങളുടെ ചുമതലയുള്ളതിനാല്‍ 250/- രൂപ കെട്ടിവയ്ക്കണമായിരുന്നു. രണ്ടുകീഴ്ശാന്തിമാര്‍ക്ക് പന്ത്രണ്ടുരൂപ വീതം. ശ്രീകാര്യത്തിന്റെ ശമ്പളം 15 രൂപ. അക്കൗണ്ടന്റിനും സ്ടോര്‍ക്കീപ്പര്‍ക്കും പത്തുരൂപ വീതം.

Friday, March 16, 2012

ഉത്സവം 2012- ചിത്രങ്ങളിലൂടെ

കൊടിയേറ്റ്
കൊടിയേറിയ ആവേശം
ഏഴാം ഉത്സവം വേലയ്ക്കെഴുന്നള്ളത്ത്




എഴുന്നള്ളത്ത്!!

ഉത്സവസന്ധ്യ
എട്ടാം ഉത്സവം വേലയ്ക്കെഴുന്നള്ളത്ത്
പൊന്നിന്‍തലേക്കെട്ടണിഞ്ഞുള്ളശ്രീബലി ഒന്പതാമുത്സവം
വലിയകാഴ്ചശ്രീബലി
വലിയകാഴ്ചശ്രീബലി 
വലിയകാഴ്ചശ്രീബലി
വേലയ്ക്കെഴുന്നള്ളത്തിന്റെ ഗാംഭീര്യം
വേലയ്കെഴുന്നള്ളത്ത്
സേവ
ആറാട്ട്

Sunday, January 8, 2012

ഉത്സവത്തുടക്കം

അങ്ങി നെഉത്സവം വന്നു. കൊടിയേറ്റിന് വര്‍ഷങ്ങള്‍ക്കു ശേഷമാണിത്രയും തിരക്ക്. ഇനി ഉത്സവത്തി ന്റെ നാളുകള്‍. പക്ഷേ , ഉത്സവം എങ്ങിനെയൊക്കെയായിരിക്കും ? ഉത്സവത്തെക്കുറിച്ച് അധികം സങ്കല്‍പങ്ങളുള്ളതായിരിക്കാം എന്റെപ്രശ്നം . കവിയൂരിന്റെ ഉത്സവത്തിന്റെ പഴയശോഭകളെക്കുറിച്ചുള്ള കേട്ടറിവുകള്‍!
ഇക്കൊല്ലത്തെ ഉത്സവത്തിന് ഉപയോഗിക്കുന്ന പണവും പ്രയത്നവും ഉണ്ടെങ്കില്‍ പഴയരീതിയിലേക്ക് ഉത്സവപ്പകിട്ടുകള്‍ എത്തിക്കാന്‍ വിഷമമില്ല. പക്ഷേ, പലരുടെയും അഭിപ്രായത്തിന്റയും പ്രയത്നത്തിന്റെയും അര്‍ഥം മറ്റെന്തോ ആകുന്നു. അതൊരു കുറ്റമായിക്കാണുകയല്ല. പുതിയ പുതിയ ട്രെന്ഡുകള്‍ പലതും യഥാര്‍ഥ അവസ്ഥയിലേക്ക് എത്തിനോക്കാന്‍ പോലും താത്പര്യമില്ലാത്ത പ്രവൃത്തികളാണെന്നു നാം തിരിച്ചരിയുന്നില്ലെന്നസങ്കടം പ്രകടിപ്പിച്ചെന്നേയുള്ളു. കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാതെ ചെയ്യുന്നപ്രവൃത്തി വെറും കാട്ടിക്കൂട്ടല്‍ മാത്രമായിപ്പോകുന്നു. മൂന്നുവര്‍ഷം മുന്‍പുനടന് ന കാട്ടിക്കൂട്ടല്‍ കെട്ടുകാഴ്ചയു ടെ ക്ഷീണം ഇന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല എന്നതും ചിന്തിക്കണം.
കവിയൂരിലേതെന്നല്ല, ഏതു മഹാക്ഷേത്രത്തിലെയും ഉത്സവം വെറുമൊരുകെട്ടുകാഴ്ചയല്ല. നൂറ്റാണ്ടുകളിലൂടെഉരുത്തിരിഞ്ഞുവന്നതാണ് പലചടങ്ങുകളും. നടക്കുന്നസ്ഥലം, അതിന്റെ പശ്ചാത്തലം, സമയം ഒക്കെ അറിഞ്ഞുതന്നെവേണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നിനെ കൈകാര്യം ചെയ്യാന്‍.
കവിയൂരുത്സവത്തിന് എട്ടോ പത്തോ പന്ത്രണ്ടോ വരെ ആനകള്‍ എഴുന്നള്ളിക്കപെടുമായിരുന്നു എന്നാണറിവ് (ഒന്പതാം ഉത്സവത്തി നുമാത്രമല്ല! ഒന്നു മുതല്‍ ഒന്പതുവരെ ഉത്സവത്തിന്റെ ചടങ്ങുകള്‍ ക്രമമാ യി വികസിക്കുന്ന രീതിയിലായിരുന്നു അന്നത്തെ സംവിധാനം. ഒന്പതാം ഉത്സവമാകട്ടെ കവിയൂര്‍ ക്ഷേത്രത്തിന്റെ സകലപ്രൗഢികളെയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നു താനും). ആള്‍ത്തിരക്കും അതുപോലെയായിരുന്നു. ( ഒ രു പഴമക്കാരന്‍ പറഞ്ഞത്, പള്ളിവേട്ടദിവസം വെളുപ്പി നെ ഞാലീക്കണ്ടം കവലയില്‍ മാത്രം ഇരുപതിനായിരത്തില്പരം കട്ടന്‍കാപ്പി വില്കപ്പെടുമായിരുന്നു എന്നാണ്. പള്ളിവേട്ടയെഴുന്നള്ളത്തു കണ്ടുമടങ്ങുന്നവര്‍ക്കു വേണ്ടി!). മണിമല -പമ്പാതടത്തിലെ ഏറ്റവും വലിയ ഉത്സവങ്ങള്‍- ആറന്മുള അഞ്ചാം പുറപ്പാട്, കവിയൂര്‍ പള്ളിവേട്ട, ചെങ്ങന്നൂര്‍ ആറാട്ട്, തിരുവല്ല ഉത്രശീവേലി എന്നിങ്ങനെ പഴമക്കാര്‍ നാലെണ്ണം  നിരത്തിപ്പറയുമായിരുന്നു. ആചാരപ്പൊലിമയും ഗാംഭീര്യവും തന്നെയായിരുന്നു ഈ നാലുത്സവങ്ങളളെയും വേറിട്ടു നിര്‍ത്തിയത്. കാലപ്രവാഹത്തില്‍ എപ്പോഴോ ദേവസ്വത്തിന് ഉത്സവങ്ങള്‍ പഴയ പൊലിപ്പോടെനടത്താനാവാ തെവന്നപ്പോള്‍ ഈ ഉത്സവങ്ങളുടെയും പൊലിമയും വ്യാപ്തിയും നഷ്ടപ്പെട്ടു പിന്നെഅവശേഷിക്കുന്നത് പഴയതി ന്റെനിഴല്‍ മാത്രമാണ്. ആ നിഴലുകളെ എങ്ങനെ കാലാനുസൃതമായി പൊലിപ്പിച്ചെടുക്കാം എന്ന ചോദ്യമാണ് ഈ സ്ഥലങ്ങളിലെയെല്ലാം ഉത്സവനടത്തിപ്പുകാരെ അലട്ടുന്ന മുഖ്യപ്രശ്നം.
 അങ്ങനെയാരോകണ്ടെത്തിയ മറുപടിയാണ് തൃശ്ശൂര്പൂരം മോഡലിലുള്ള ഗജമേളയും മറ്റും.
ഇവിടെ ആലോചനയില്‍ വരാന്‍ ബോധപൂര്‍വം അനുവദിക്കാത്ത ചിലസത്യങ്ങളുണ്ട്.ട് . ഒന്നാമതായി പുരങ്ങള്‍ പൊതുവേ മതില്കകങ്ങളിലല്ല നടക്കുന്നത്. വിശാലമാ യവെളിയിടങ്ങളിലാണ്. ഒരു കിലോമീറ്ററോളം വീതിയും രണ്ടുകിലോമീറ്ററില്‍ കുറയാതെ നീളവുമുള്ള ആറാട്ടുപുഴപ്പാടത്തെ പൂരത്തെ എങ്ങനെ രണ്ടേക്കര്‍ മാത്രം വിസ്താരമുള്ള കവിയൂരമ്പലത്തിന്റെ മതില്കകത്ത് പറിച്ചുനടാനാവും? തൃശ്ശൂരിലെയും നെമാറയിലെയും കാവശ്ശേരിയിലെയുമൊക്കെ പൂരപ്പറമ്പുകള്‍ അതിവിശാലമാണ് . ലക്ഷക്കണക്കിന് ആളുകളെയും മുപ്പതോ നാല്പ തോ നൂറോ ആനകളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വിശാലം. ക്ഷേത്രമതിലകത്ത് അത്തരമൊ രുകൂടിക്കാഴ്ചയ്ക്ക്സ്ഥലമില്ല . അത് അതിനുള്ള വേദിയുമല്ല. എട്ടേക്കര്‍ വിസ്തൃതിയുള്ള വൈക്കത്ത്എഴുന്നള്ളത്തി ന് ഒന്പതാനകളെ മാത്രം പങ്കെടുപ്പിക്കുന്നത് അതിന്റെ ആചാരത്തില്‍ അത്രത്തിന്റെ ആവശ്യമേയുള്ളു എന്നതിനാലാണ്. നഗരമധ്യത്തിലുള്ള വൈക്കത്ത് ഇപ്പോഴത്തെ വിഭവശേഷി വച്ച് പതിന ഞ്ചോഇരുപത്തിയൊന്നോ ആനകളെ നിഷ്പ്രയാസം എഴുന്നള്ളിക്കാം. പക് ഷേ ജനക്കൂട്ടത്തെ മറക്കണമെന്നു മാത്രം.
കവിയൂരിലേത് അങ്കുരാദി ഉത്സവമാണ്. മുളയിട്ട് അതിന്റേതായ അനുഷ്ഠാന ഗാമ്ഭീര്യത്തോടെ നടത്തുന്ന ഒന്ന്. അതിനെ വെറും പടഹാദി( പുരം പോലെ ആനയ്ക്കും മേളത്തിനും വെടിക്കെട്ടിനും മാത്രം പ്രാധാന്യമുള്ളത്) ഉത്സവമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ദയനീയമായ ഒരു സംഭവമായിരിക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള ഉത്സവങ്ങളിലൂടെ തുടര്‍ന്നുവരുന്ന ചടങ്ങുകളുടെ പാരമ്യത്തിലെത്തുന്ന ദിനം എന്നതാണ് പള്ളിവേട്ട ദിവസത്തെ പ്രാധാന്യം. അല്ലാതെ അതൊരു ഒറ്റപ്പെട്ട ഉത്സവമല്ല. പഴമക്കാര്‍ അങ്ങനെ സംവിധാനം ചെയ്തതുതന്നെ അനിയന്ത്രിതമായ തിരക്ക് ഒരേ സമയത്ത് ഉണ്ടാവാതിരിക്കാന്‍ കൂടിയാവണം . ( ഏഴാം ഉത്സവത്തിന്റെ സേവ ദേവന്മാരുടെ സേവയും എട്ടാമുത്സവത്തിന്റേത് സ്ത്രീകളടക്കം നാട്ടുകാര്‍ക്കുവേണ്ടിയുള്ളതും ഒന്പതാമുത്സവത്തിന്റേ തു മറ്റുള്ളദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കുവേണ്ടിയെന്നുമൊക്കെവിശ്വാസം നിലനിന്നിരുന്നു. പള്ളിവേട്ടദിവസം അതിഥികളെ സത്കരിക്കേണ്ടതിനാല്‍ നാടുകാരുടെ പ്രാതിനനിധ്യം കുറവാകുമായിരുന്നു. പല വലിയ ഉത്സവങ്ങളും ഇങ്ങനെ ക്രമത്തോടെയായിരുന്നു വിന്യസിച്ചിരുന്നത്. അതുകൊണ്ടുതന്നെഎണ്ണത്തിലും വണ്ണത്തിലും ഏഴ്, എട്ട്, ഒന്പത്ദിവസങ്ങളില്‍ നേരിയ വ്യത്യാസമേഉണ്ടായിരുന്നുള്ളു)   മതില്കകത്തി ന്റെസ്വാസ്ഥ്യത്തില്‍ നടക്കുന്നഎഴുന്നള്ളത്തുകളുടെശോഭയാണതി ന്റെ തനിമ. ആനകളുടെഎണ്ണം കൂടിയാലും കുറഞ്ഞാലും എത്രയൊക്കെ കുടമാറ്റങ്ങള്‍ നടന്നാലും ഉത്സവത്തിന്റെ പരമ്പരാഗ തചൈതന്യം നിലനില്കണം. പൂരം മട്ടിലുള്ള കാഴ്ചകളിലേക്ക് സ്ഥിരമായി വഴുതിമാറാന്‍ ശ്രമിച്ചാല്‍ നമുക്കു നഷ്ടപ്പെടുന്നത് നൂറ്റാണ്ടുകളാ യി ലക്ഷക്കണക്കി നുവിശ്വാസികളെയും ഉത്സവക്കമ്പക്കാരെയും ആകര്‍ഷിച്ച സാക്ഷാല്‍ കവിയൂരുത്സവം തന്നെയാവും .