Tuesday, December 25, 2012

നിത്യനിദാനം

1931-ലെ പതിവനുസരിച്ച് തൃക്കവിയൂരപ്പന്റെ നിത്യനിദാനം ഇങ്ങനെ:-
കാലത്ത് അഭിഷേകംകഴിഞ്ഞാല്‍ മലരുനിവേദ്യം കലേ അരയ്കാല്‍.
അത്താഴപ്പൂജയ്ക്ക് മലര് ഇടങ്ങഴി അരയ്കാല്‍
ഉഷപ്പൂജയില്‍ ശര്ക്കരപ്പായസം കാല്‍ ഇടങ്ങഴി അരിയുടേത്
വെള്ളനിവേദ്യം രണ്ടിടങ്ങഴി അരിയുടേത്.
എതൃത്തപൂജയ്ക്ക് വെള്ള നിവേദ്യം നാലിടങ്ങഴി അരിയുടേത്.
പന്തീരടിപ്പൂജയ്ക്ക് നാലിടങ്ങഴി അരിയുടെ വെള്ള നേദ്യമ്.
നവകത്തിന് അരേ അരയ്കാല്‍ ഇടങ്ങഴി അരിയുടേത്.
നവകം കഴിഞ്ഞ് ഒരിടങ്ങഴി അരേ അരയ്ക്കാല്‍ അരിയുടേത്.
പഞ്ചഗവ്യപ്പായസത്തിന്  കാല്‍ ഇടങ്ങഴി.
ഉച്ചപ്പൂജയ്ക്ക് ഒരു പറ
പന്തീരടിപ്പൂജയ്ക്ക് കാലിടങ്ങഴി അരിയുടെ പാല്‍പ്പായസം.
അത്താഴപ്പൂജയ്ക്ക് രണ്ടിടങ്ങഴി അരിയുടെ വെള്ള നേദ്യം.
അത്താഴപ്പൂജയ്ക്ക് കാലേ അരയ്ക്കാല്‍ ഇടങ്ങഴിയുടെ അപ്പം.

കാലാനുസൃതമായി നേദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവുവരുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലുമൊന്ന് നിര്‍ത്തി ഉത്തരവുള്ളതായി അറിയില്ല. ഇതിലെത്ര നേദ്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്???
ഇന്നലെ അത്താഴപ്പൂജകഴിഞപ്പോള്‍ അപ്പം നേദിച്ചിട്ടില്ലെന്നു കണ്ട് ചോദിച്ചപ്പോള്‍ നാലുവര്ഷത്തോളമായി ആ സംഭവം ഇല്ല എന്നറിഞ്ഞു. ഏതാനും വര്‍ഷം മുന്പുവരെ ഇത് കണ്ടിട്ടുള്ളതുമാണ്.
പ്രത്യേകം ഉത്തരവൊന്നുമില്ലാതെ നേദ്യം നിര്‍ത്തിയത് എന്തുകൊണ്ടാണ്? കവിയൂരിലിരിക്കുന്ന സബ്‌ഗ്രൂപ്പ് ഓഫീസര്‍ വിചാരിച്ചാല്‍ നൂറ്റാണ്ടുകളായി നടന്നുവന്ന ചടങ്ങുകള്‍ നിര്‍ത്താനാവുമോ? ദേവന് അത്യാവശ്യം വേണ്ട നേദ്യങ്ങളും ക്ഷേത്രച്ചടങ്ങുകളും ഇല്ലാതാക്കാനാണോ മാസം പത്തുമുപ്പതിനായിരം രൂപ ശമ്പളം നല്കി ഒരാളെ സബ്‌ഗ്രൂപ്പ് ഓഫീസറായി നിയമിക്കുന്നത്?
ഉത്തരം പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.
പറയിക്കാനുള്ള ചുമതലയോ?

Sunday, December 23, 2012

ഉത്സവവിശേഷങ്ങള്‍

1931 ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വകയിരുത്തലുകള്‍:
ഒന്നുമുതല്‍ നാലുവരെ ഉത്സവദിനങ്ങളില്‍ ആനകള്‍ രണ്ടുവീതം.
അഞ്ച് ആറ് ഉത്സവദിനങ്ങളില്‍ ആനകളുടെ എണ്ണം മൂന്നുവീതം.
ഏഴുമുതല്‍ പത്തുവരെ ഉത്സവദിനങ്ങളില്‍ എഴുന്നള്ളിപ്പാനകള്‍ ആറുവീതം.
സദ്യ.
ഒന്നാം ഉത്സവം-  മുത്താഴം മൂന്നു പറയുടേതും അത്താഴം രണ്ടു പറയുടേതും.
രണ്ടാം ഉത്സവം-  '' അഞ്ച്   ''                            മൂന്നു ''
മൂന്നാം ഉത്സവം- ''  അഞ്ച് '' ''                           മൂന്ന്  ''
നാലം ഉത്സവം-  ''  ഏഴ് ''                                നാല് ''
അഞ്ചാം ഉത്സവം '' ഏഴ് ''''''                             നാല് '''
ആറാം ഉത്സവം-  '' പത്ത് ''                              അഞ്ച് ''
ഏഴാം ഉത്സവം -  ''പന്തണ്ട് ''                             ആറ് ''
എട്ടാം ഉത്സവം -'' പതിനഞ്ച് ''                             ഏഴ് ''
ഒന്പതാം ഉത്സവം- ''ഇരുപത്തിനാല് ''                  ഏഴ് ''
പത്താം ഉത്സവം -  '' പതിനാറ് ''                        അഞ്ച് ''
കലാപരിപാടികള്‍
രണ്ടാം ഉത്സവം മുതല്‍ ഒന്പതാം ഉത്സവം വരെ ചാക്യാര്‍ കൂത്ത് ദിവസവും
പത്താം ഉത്സവത്തിന് നങ്ങ്യാര്‍കൂത്ത്
പത്തുദിവസവും പാഠകം
മൂന്നാം ഉത്സവം മുതല് എട്ടാം ഉത്സവം വരെ എല്ലാ ദിവസവും ഓട്ടന്‍തുള്ളല്‍
വേലകളില് ഏഴുമുതല്‍ ഒന്പതുവരെ ദിവസങ്ങളില്‍
നാല്, ആറ്. എട്ട് ഉത്സവ ദിനങ്ങളില്‍ കഥകളി.
കൂടാതെ ഞാണിന്മേല്‍ക്കളി, വാളേറ്, ചാട്ടം എന്നീ വിദ്യകള്‍ ദിവസവും. എഴുന്നള്ളിപ്പിനു മുന്പില്‍ ദിവസേന വിശേഷാല്‍ ഘട്ടിയം.( 365 ദിവസവും അത്താഴ ശിവേലിക്കു മുന്പില്‍ ഘട്ടിയം പതിവുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്പതുകളുടെ ആദ്യത്തില്‍ അതു നിന്നുപോയി. എഴുന്നള്ളിപ്പിനുമുന്പില്‍ വെള്ളിവടി പിടിച്ച് ഭഗവാനെ കീര്‍ത്തിക്കുന്ന ചടങ്ങായിരുന്നു ഇത്.)
ഉത്സവത്തിന്റെ എല്ലാ ദിവസവും വിശേഷാല്‍ ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉണ്ടായിരുന്നു.
എല്ലാ ദിവസത്തെയും എഴുന്നള്ളത്തിന് എഴുന്നള്ളിപ്പാനകളിലും അകമ്പടി ആനകളിലും ആലവട്ടം വെണ്ചാമരം പിടിക്കാറുണ്ടായിരുന്നു. അതിനു മാത്രമായി നാലുരൂപാ പത്തുചക്രം വകയിരുത്തിയിരുന്നു.
ആകെ ഉത്സവച്ചിലവ് 2528 രൂപ 21 ചക്രം വകയിരുത്തിയിരുന്നു.
  റീജന്റ് മഹാറാണിയുടെ - 17- 07-1931-ലെ 9/31 നമ്പര്‍ റെവന്യൂ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി കെ. ജോര്‍ജ് ഒപ്പുവച്ച പതിവു പുസ്തകത്തിന് 192 പേജുകളുണ്ട്. മഹാക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കും മാസവിശേഷങ്ങള്‍ക്കും ആട്ട വിശേഷങ്ങള്ക്കും ഉള്ള തുക ഇനം തിരിച്ച് വകയിരുത്തിയിരിക്കുന്നതിനൊപ്പം കീഴീടു ദേവസ്വങ്ങളായ തൃക്കക്കുടി മഹാദേവക്ഷേത്രം , കുന്നന്താനം ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ നിത്യനിദാനച്ചിലവും നിശ്ചയിച്ചിരിക്കുന്നു.
തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് അടിയന്തരങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന വാര്‍ഷിക വിഹിതം-10910 രൂപ 18 ചക്രം 7 കാശ്.
കുന്നന്താനം ഭഗവതിക്ഷേത്രം- 224 രൂപ 13 ചക്രം 8 കാശ്
തൃക്കക്കുടി ക്ഷേത്രം - 99 രൂപ 20 ചക്രം 4 കാശ്
മേല്ശാന്തിയുടെ ശമ്പളം 25 രൂപയായിരുന്നു. തിരുവാഭരണങ്ങളുടെ ചുമതലയുള്ളതിനാല്‍ 250/- രൂപ കെട്ടിവയ്ക്കണമായിരുന്നു. രണ്ടുകീഴ്ശാന്തിമാര്‍ക്ക് പന്ത്രണ്ടുരൂപ വീതം. ശ്രീകാര്യത്തിന്റെ ശമ്പളം 15 രൂപ. അക്കൗണ്ടന്റിനും സ്ടോര്‍ക്കീപ്പര്‍ക്കും പത്തുരൂപ വീതം.